പൈലറ്റ് ഡി.വി. സാഠെയും സഹപൈലറ്റ് അഖിലേഷും ഇവരുടെ മികവാണ് ദുരന്ത വ്യാപ്തി കുറച്ചത്

General

ന്യൂഡൽഹി • റൺവേയുടെ അവസാനംവരെ ഓടിയശേഷം വിമാനം താഴേക്കു പതിക്കുകയും 2 കഷണങ്ങളാവുകയും ചെയ്തു എന്നാണ് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ വിശദീകരണം. പൈലറ്റിന്റെ കാഴ്ച മഴ തടസ്സപ്പെടുത്തിയതിനെ തുടർന്നാണ് വൻ ദുരന്തമുണ്ടായതെന്നാണ് സൂചന. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ പൈലറ്റ് ഡി.വി. സാഠെയുടെ പ്രവർത്തന മികവാണ് ദുരന്തത്തിന്റെ ആഴം കുറച്ചതെന്നു വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു. സഹപൈലറ്റ് അഖിലേഷ് കുമാറും ദുരന്തത്തിൽ മരിച്ചു. രണ്ട് പേരുടെയും സമയോചിത ഇടപെടൽ തന്നെയാകാം അപകടത്തിന്റെ തീവ്രത കുറച്ചത് എന്ന് വിലയിരുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *