അസം സര്‍ക്കാരിന് സുപ്രീം കോടതിയിൽ നിന്നും വൻ തിരിച്ചടി. മുതിർന്ന മാധ്യമ പ്രവർത്തകരായ സിദ്ധാര്‍ത്ഥ് വരദരാജന്റെയും കരണ്‍ ഥാപ്പറിന്റെയും അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. ഇരുവരുടെയും ഇടക്കാല സംരക്ഷണം സെപ്റ്റംബര്‍ 15 വരെ നീട്ടി. അസം പൊലീസെടുത്ത രാജ്യദ്രോഹ കേസിലാണ് അറസ്റ്റ് തടഞ്ഞത്. എല്ലാവരും കോടതി ഉത്തരവ് പാലിക്കുമെന്ന് കരുതുന്നുവെന്നും സുപ്രീംകോടതി പറഞ്ഞു.
ഓപ്പറേഷന് സിന്ദൂറുമായി ബന്ധപ്പെട്ട് ദി വയര്‍ ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലായിരുന്നു എഡിറ്റര്‍മാരായ സിദ്ധാര്‍ത്ഥ് വരദരാജനെതിരെയും കരണ്‍ ഥാപ്പറിനെതിരെയും അസം പൊലീസ് കേസെടുത്തത്. ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവയെ അപകീര്‍ത്തിപ്പെടുത്തുന്ന കുറ്റങ്ങള്‍ ഉള്‍പ്പെടുന്ന ബിഎന്‍എസിന്റെ 152-ാം വകുപ്പ് ചേര്‍ത്തായിരുന്നു കേസെടുത്തത്. ഇതിനെതിരെ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീംകോടതിയില്‍ നല്കിയ ഹര്‍ജിയിലാണ് ഇടക്കാല സംരക്ഷണം ലഭിച്ചിരിക്കുന്നത്.