ഏപ്രിൽ 10 ന് തിരുവനന്തപുരത്തെ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന് മുകളിൽ ഡ്രോൺ പറക്കുന്നത് ശ്രദ്ധയിൽപ്പെട്ട സംഭവത്തിൽ ദക്ഷിണ കൊറിയൻ വനിതാ വിനോദസഞ്ചാരി കുറ്റക്കാരിയല്ലെന്ന് സിറ്റി പൊലീസ്. തുടക്കത്തിൽ, വ്ലോഗർ കൂടിയായ സ്ത്രീയിൽ സംശയം തോന്നിയ പൊലീസ്, ക്ഷേത്രത്തിന് സമീപം ഡ്രോൺ സാന്നിധ്യത്തിന് പിന്നിലെന്ന് അന്വേഷിക്കുന്നതിന്റെ ഭാഗമായി ഇമിഗ്രേഷൻ ബ്യൂറോയിൽ നിന്ന് അവരെക്കുറിച്ച് വിവരങ്ങൾ തേടി.
എന്നാൽ, കൂടുതൽ അന്വേഷണത്തിൽ, സംഭവം നടക്കുമ്പോൾ അവർ കോവളത്തിനടുത്തുള്ള ഒരു ഹോട്ടലിൽ ഉണ്ടായിരുന്നുവെന്ന് അധികൃതർ കണ്ടെത്തി, അവരെ സംശയത്തിന്റെ ഒഴിവാക്കി. “സ്ത്രീ ഇതിനകം രാജ്യം വിട്ടിരുന്നു, നിരോധിത പ്രദേശത്ത് ഡ്രോൺ (drone) കണ്ട സമയത്ത് ക്ഷേത്രത്തിന് അടുത്തെങ്ങും അവർ ഉണ്ടായിരുന്നില്ല,” ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാൽ തന്നെ ഡ്രോണുകൾ പറത്തുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. സമീപത്തുള്ള ഒരു വ്യോമയാന സ്ഥാപനത്തിലെ വിദ്യാർത്ഥികൾ അബദ്ധവശാൽ നിരോധിത പ്രദേശത്തേക്ക് ഡ്രോൺ പറത്തിയതായിരിക്കാമെന്ന സാധ്യത പൊലീസ് ഇപ്പോൾ പരിശോധിക്കുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങളിൽ സ്ഥാപനത്തിന്റേതിനോട് സാമ്യമുള്ള ഒരു എംബ്ലം ഡ്രോണിൽ ഉണ്ടായിരുന്നു, ഇത് അക്കാദമിക് ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരിക്കാമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വിശ്വസിക്കുന്നു.
പത്മതീർത്ഥം കുളം കടന്ന് ‘കിഴക്കെ ഗോപുരം’ വരെ പറന്ന് തിരിച്ചെത്തിയ ശേഷമാണ് ഡ്രോൺ ആദ്യം കണ്ടതെന്ന് റിപ്പോർട്ടുകൾ പറയുന്നു. രാത്രി 10 മണിയോടെ ഡ്യൂട്ടിയിലുള്ള പൊലീസുകാർ കൺട്രോൾ റൂമിൽ സംഭവം റിപ്പോർട്ട് ചെയ്തു.